Sunday, April 25, 2010

അക്ഷരച്ചെപ്പ്

നക്ഷത്രമെന്നോടു ചോദിച്ചു ഞാന്‍ തന്നൊരക്ഷരമെന്തേ രസിച്ചുവോ പൈതലേ`

അക്ഷരങ്ങള്‍ അറിവിന്‍െറ ജാലകം തുറക്കുന്നു, സ്വപ്‌നം കാണിക്കുന്നു, മോഹിപ്പിക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ മാസ്‌മരികതയുടെ വര്‍ണ്ണക്കാഴ്‌ചകള്‍ കാട്ടി തരുന്നത്‌ അക്ഷങ്ങളാണ് ‍. മൂന്നാം വയസ്‌സില്‍ വിരല്‍ത്തുമ്പില്‍ പകര്‍ന്നു കിട്ടുന്ന അക്ഷരങ്ങള്‍ പിന്നീടങ്ങോട്ടു നമ്മുടെ ജീവിതത്തില്‍ മാര്‍ഗദീപമാകുന്നു. പുസ്‌തകങ്ങളെന്നും മനുഷ്യന്‌ നല്ല കൂട്ടുകാരായിരുന്നു. പുസ്‌തകങ്ങളോട്‌ മനുഷ്യര്‍ അകലുന്നു എന്നു തോന്നിയപ്പോഴാണ് ഐക്യരാഷ്‌ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോ ലോകപുസ്‌ക ദിനം ആചരിക്കാന്‍തുടങ്ങിയത് .
സാഹിത്യ ലോകത്ത്‌ എന്നും ഓര്‍മ്മിക്കപ്പെടുന്ന ദിവസം തന്നെയാണ്‌ ലോകപുസ്‌തകം ദിനമായി ആഘോഷിക്കുന്ന ഏപ്രില്‍ 23. എഴുത്തിന്‍െറ ചക്രവര്‍ത്തി ഷേക്‌സ്‌പിയറുടെ ജനിച്ചത്‌ 1616 ഏപ്രില്‍ 23നാണ്‌. കാറ്റലോണിയയിലെ സെന്‍റ്‌ ജോര്‍ജ്‌ ദിനവുമായി പുസ്‌തകദിനത്തിന്‌ അടുത്ത ബന്ധമുണ്ട്‌. കാറ്റലോണിയയില്‍ ആ ദിവസം പുരുഷന്മാര്‍ തന്‍െറ പ്രണയിനികള്‍ക്ക്‌ റോസാപുഷ്‌പങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. റോസാപുഷ്‌പങ്ങള്‍ പുസ്‌തകങ്ങള്‍ക്ക്‌ വഴിമാറി. അത്‌ അവിടുത്തെ പുസ്‌തകവില്‍പന ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
1995ല്‍ കാറ്റലോണിയന്‍ ആഘോഷത്തിന്‍െറ സ്‌മരണയില്‍ ആദ്യമായി ലോകപുസ്‌തകദിനം ആഘോഷിച്ചു.
വീണ്ടുമൊരു പുസ്‌തകദിനം കൂടി, പുസ്‌തകത്താളുകള്‍ ഡിജിറ്റല്‍ ടെക്‌നോളജിക്കു വഴിമാറുന്നു എന്ന്‌ പരാതി ഉയരുമ്പോള്‍ നമുക്ക് മറക്കാതിരിക്കാം നാം മയില്‍പ്പീലി വെയില്‍ കാണിക്കാതെ സൂക്ഷിച്ച നമ്മുടെ പുസ്‌തകങ്ങളെ, അറിവിന്‍െറ കലവറ നമുക്കു മുന്നില്‍ തുറന്നു വച്ച്‌ നമ്മെ വിസ്‌മയിപ്പിച്ച ആ മഹാസാഗരത്തെ.

No comments:

Post a Comment